Friday, May 25, 2012

എന്തായിരുന്നു മാദ്ധ്യമങ്ങളേ നമ്മുടെ ധര്‍മ്മം?



എന്തായിരുന്നു മാദ്ധ്യമങ്ങളേ നമ്മുടെ ധര്മ്മം? സത്യം എന്താണെന്ന്തുറന്നുകാട്ടുന്നതിലൂടെയും അനുബന്ധമായ ചര്ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും സമൂഹത്തിന്ജ്ഞാനം അഥവാ wisdom പ്രദാനം ചെയ്യുക. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്ഇരുട്ടില്നിന്ന്വെളിച്ചത്തിലേയ്ക്ക്നയിക്കുക. ഇതായിരുന്നില്ലേ നമ്മുടെ ധര്മ്മം. ഇതായിരിക്കേണ്ടതുണ്ട്നമ്മുടെ ധര്മ്മം. ഒരു ഗുരുവിന്റെ സ്ഥാനത്തായിരിക്കണം ഓരോ മാദ്ധ്യമപ്രവര്ത്തകനും. അല്ലെങ്കില്ഓരോ മാദ്ധ്യമവും. ഒരു കാഴ്ചപ്പാടില്നിന്ന്നാം ഒരുപാട്താഴോട്ടിറങ്ങി. അറിവ്അഥവാ knowledge വിതരണം ചെയ്യുന്ന അവസ്ഥയിലെത്തി. അവിടെ നിന്ന്വീണ്ടും താഴോട്ടിറങ്ങി വിവരങ്ങള്അഥവാ ഇന്ഫര്മേഷന്മാത്രം നല്കുന്ന തലത്തിലെത്തി. ഇപ്പോഴാകട്ടെ ഊഹാപോഹങ്ങള്അഥവാ rumour വിതരണം ചെയ്യുകയും അതിനെ അടിസ്ഥാനമാക്കി ചര്ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയിലും നാമെത്തിക്കഴിഞ്ഞു. അവിടെയും തീര്ന്നില്ല. സഹജീവികളെ പരിഹസിക്കുന്നതും കളിയാക്കുന്നതും പ്രക്ഷേപണം ചെയ്ത്സമൂഹത്തെക്കൊണ്ട്ആസ്വദിപ്പിക്കുന്നത്വാര്ത്താധിഷ്ഠിത പരിപാടികളായി വിലയിരുത്തിത്തുടങ്ങിയിരിക്കുന്നു...


എങ്ങോട്ടാണ്നമ്മുടെ യാത്ര?



ഒരു നല്ല സമൂഹത്തിന്റെ കെട്ടുറപ്പിന്അല്ലെങ്കില്മാനസികാരോഗ്യമുള്ള ഒരു സാമൂഹിക സൃഷ്ടിക്ക്മാദ്ധ്യമങ്ങളും അദ്ധ്യാപകരും രക്ഷാകര്ത്താക്കളുമാണ്‌ (മാതാപിതാക്കളല്ല) പ്രധാന പങ്ക്വഹിക്കുന്നത്‌. ഇതിലെ അദ്ധ്യാപകരും രക്ഷാകര്ത്താകളുമുള്പ്പെടുന്ന തലത്തെ വാര്ത്തെടുക്കാന്മാദ്ധ്യമങ്ങള്ശക്തമായ പങ്ക്വഹിക്കുകയും ചെയ്യുന്നുണ്ട്‌.; 



ഇന്ന് മൂന്ന്തലങ്ങളുടെയും അവസ്ഥയെന്താണ്‌? ആരാണിതിന്റെ ഉത്തരവാദി? സാമ്പത്തിക ലാഭത്തിലധിഷ്ഠിതമായ, വിപണിയ്ക്കനുയോജ്യമാക്കി മാദ്ധ്യമങ്ങളെ ചലിപ്പിക്കാന്തുടങ്ങിയവരാണ്ഇന്നത്തെ സാമൂഹികാവസ്ഥയുടെയും വരാനിരിക്കുന്ന മനുഷ്യത്വരഹിത സാമൂഹിക അവസ്ഥയുടെയും ഉത്തരവാദികള്എന്നു പറയാതിരിക്കാന്കഴിയുമോ



എന്താണ്മൂല്യങ്ങളും ധര്മ്മങ്ങളുമൊന്നും നമ്മുടെ ചിന്താമണ്ഡലങ്ങളെ ഭരിക്കാത്തത്‌? ഒരുതരി കുറ്റബോധത്തിന്റെ വാക്കുകള്പോലും നമ്മില്നിന്നെന്താണ്പുറത്തുവരാത്തത്‌? തെറ്റുകള്പറ്റുമ്പോള്അതേറ്റു പറയാനുള്ള മനുഷ്യത്വം പോലും നമുക്കെവിടെയാണ്നഷ്ടപ്പെട്ടത്‌? നാമിത്രത്തോളം അധഃപതിച്ചുകഴിഞ്ഞോ? അതുകൊണ്ടായിരിക്കുമോ നമ്മുടെ മുഖത്ത്ഈശ്വരചൈതന്യത്തിന്പകരം നിസ്സഹായതയുടെ അമര്ഷഭാവം എപ്പോഴും നിലകൊള്ളുന്നത്‌. 



തീര്ത്തും നിരപരാധിയായ, മാനുഷിക നന്മകള്മനസ്സില്സൂക്ഷിക്കുകയും കഴിയാവുന്ന രീതിയില്അത്പ്രവര്ത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ ക്രൂരമായി തേജോവധം ചെയ്യുന്നത്ഞാന്നേരിട്ടനുഭവിച്ചതാണ്‌. പ്രശ്നത്തില്എന്നാല്കഴിയുന്ന വിധം ഞാനിടപെടുകയും ചെയ്തിരുന്നു. സുഹൃത്തുക്കളുള്പ്പെടെ പലരും നിരുത്സാഹപ്പെടുത്തി. `` വന്കിട പത്രസ്ഥാപനം ചെയ് തെറ്റിനെതിരേ നീങ്ങിയാല്നീയും കൂടി നാളെ തേജോവധം ചെയ്യപ്പെടും. അതവര്നേരിട്ട്ചെയ്തില്ലെങ്കില്മറ്റ്വഴികളിലൂടെ അവരത്ചെയ്തിരിക്കും'' എന്നൊക്കെ പറയിപ്പിക്കാന്മാത്രം താഴ്ന്ന തരത്തിലേക്ക്, ഒരു മാഫിയാ ലോകത്തിന്റെ ഗതികേടിലേക്ക്നമ്മുടെ മാദ്ധ്യമങ്ങള്സമൂഹത്തിനിടയില്പരിണമിച്ചതെങ്ങനെ



സ്വതാല്പര്യത്തിന്വേണ്ടി കേന്ദ്രീകരിക്കുന്ന ഒരു വിഷയത്തിലേയ്ക്ക്ചോദ്യങ്ങളിലൂടെയും മറുചോദ്യങ്ങളിലൂടെയും ചര്ച്ചകളില്പങ്കെടുക്കുന്നവരെപ്പോലും നയിക്കുന്ന, സ്വതന്ത്ര ചര്ച്ചകളില്ലാത്ത മാദ്ധ്യമ സംസ്കാരം വളരുമ്പോള്നാമെന്താണ്ചെറുവിരല്പോലുമനക്കാത്തത്‌? കച്ചവടവല്ക്കരിക്കപ്പെട്ട ഇസങ്ങളുടെ അടിമകളായ മനുഷ്യ ജീവികളുടെ ചിന്താസ്വാതന്ത്ര്യം പോലും മാദ്ധ്യമപ്രവര്ത്തകനില്ലാതായിപ്പോയോ? അപകടമാണിത്‌. നാമിങ്ങനെയായാല്ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്നമ്മുടെ സമൂഹം അനുഭവിക്കേണ്ടിവരും.



നാം കാണുന്നതെന്താണ്‌? വായിക്കുന്നതെന്താണ്‌? കേള്ക്കുന്നതെന്താണ്‌? ഒരാഴ് മാദ്ധ്യമലോകത്ത്നിന്ന്അവധിയെടുത്ത്‌, മാദ്ധ്യമവ്യവസായം നിങ്ങളുടെ ചിന്തയിലും, എന്തിനേറെ നിങ്ങളുടെ ഓരോ ശരീരഭാഷയിലും ബന്ധിച്ചിരിക്കുന്ന വിലങ്ങുകളഴിച്ച്വച്ച്സ്വതന്ത്രനായി നിങ്ങള്‍; വായിക്കൂ പത്രങ്ങള്‍.......,....കാണൂചാനലുകള്‍...,....കേള്ക്കൂ റേഡിയോകള്‍.,...... മൂല്യങ്ങളുടെ തകര്ച്ച തിരിച്ചറിയാന്കഴിയും. അതിനുള്ള ബോധമില്ലാതെ നിങ്ങള്ക്കൊരിക്കലും മാദ്ധ്യമലോകത്ത്എത്താന്സാധിക്കുമായിരുന്നില്ല



ആയിരം കുറ്റവാളികള്രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്എന്ന പ്രസ്താവനയാണ്നമ്മുടെ നീതിന്യായവ്യവസ്ഥയെ ഏറ്റവും മഹത്തരമാക്കി മാറ്റിയത്‌. ഏതെങ്കിലുമൊരു വ്യക്തി പ്രതിയാണെന്നു സംശയിക്കപ്പെടുകയോ പ്രതിപ്പട്ടികയിലെത്തുകയോ ചെയ്തതുകൊണ്ട്കുറ്റവാളിയാകുന്നില്ല. കുറ്റം തെളിയിക്കപ്പെടുന്നതിനു മുമ്പുതന്നെ അയാളെ കുറ്റവാളിയാക്കി ചിത്രീകരിക്കുന്നതിലൂടെ നമ്മള്നീതിന്യായവ്യവസ്ഥയുടെ മുഖത്ത്കാര്ക്കിച്ച്തുപ്പുകയാണ്ചെയ്യുന്നത്‌.; കാരണം - ചിലപ്പോള് വ്യക്തി നിരപരാധിയാകാം. പ്രതിചേര്ക്കപ്പെട്ട, സംശയിക്കപ്പെടുന്ന വ്യക്തികളെ മനുഷ്യജീവിയാണെന്ന പരിഗണന പോലും കല്പിക്കാതെ, പ്രദര്ശിപ്പിച്ചും പീഡിപ്പിച്ചും തേജോവധം ചെയ്യുന്ന ഭീകരത, മതതീവ്രവാദത്തേക്കാള്പൈശാചികമാണ്,. മതങ്ങള്വിലയ്ക്കെടുക്കാത്ത, അവരുടെ കച്ചവടങ്ങള്ക്ക്വഴങ്ങാത്ത പ്രപഞ്ചശക്തിയുടെ സന്നിധിയില്നാമിതിന്ഉത്തരം ബോധിപ്പിക്കേണ്ടിവരും. സമൂഹത്തില്ചര്ച്ച ചെയ്യേണ്ട, അത്യാവശ്യപട്ടികയിലും ആവശ്യപട്ടികയിലും ഉള്പ്പെടുന്ന ആയിരക്കണക്കിന്വിഷയങ്ങള്നമ്മുടെ കാല്ചുവട്ടിലിട്ട്ചവിട്ടിയരച്ച് കണ്ണുനീരിന്റെയും ചോരയുടെയും വേദനകളുടെയും മുകളില്കയറിനിന്നാണ്തികച്ചും അനാവശ്യമായ ഒരു വാര്ത്താലോകം നാം കെട്ടിപ്പടുക്കുന്നത്‌. നമ്മുടെ കുട്ടികള്‍, നമ്മുടെ രക്ഷാകര്ത്താക്കള്‍, നമ്മുടെ നാളത്തെ ജീവിതം... എല്ലാം കൊടും ക്രൂരതയുടെ ശാപം അനുഭവിക്കേണ്ടിവരും. സംശയം ലവ ലേശം വേണ്ടതില്ല കാര്യത്തില്‍!!!,!!




സത്യമല്ലാത്തത്നല്കുന്നതും, സത്യം നല്കാതിരിക്കുന്നതും പൈശാചികമാണ്‌.,

ഓര്ക്കുക, തിരുത്തുക, മനുഷ്യത്വത്തിലേക്ക്നയിക്കുക...


Sunday, April 15, 2012

ശിവന്‍കുട്ടിയുട മകള്‍ ജലജ ഗര്‍ഭിണിയാണ്

>>   ശിവന്‍കുട്ടിയുടെ മകള്‍ ജലജ ഗര്‍ഭിണിയാണ് .

>>> അഷറഫിനെ തേടി ശിവന്‍കുട്ടിയും കൂടെ തടിമാടന്മാരായ രണ്ടു പേരും അങ്ങാടിയില്‍
>>> എത്തി. അവര്‍ക്ക് അഷറഫിന്‍റെ വീട് കാണണം. വഴി ചോദിച്ചത് ബാര്‍ബര്‍ കേശവനോട്.
>>> വഴിയറിഞ്ഞ അവര്‍ അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി ജീപ്പ് വിട്ടു.

>>> “കേശവാ  എന്തിനാ  അവര്‍ വന്നത് ?

>>> മൈക്ക് വാസുവിന് കാര്യമറിയണം.
>>> “ഓ അയാളുടെ മോള്‍‍ ഗര്‍ഭിണിയാണത്രെ..  .. അവര്‍ അഷറഫിനെ തേടി വന്നതാ..
>>> “എന്താ  കാര്യം ?

>>> “ഒന്നും പറഞ്ഞില്ല.. എന്തോ പ്രശ്നമുണ്ട്.

>>> “അപ്പോള്‍ ? അഷറഫ്…..!!   അവന്‍  അത്രക്കാരനോ…?

>>> “ഗോവിന്ദാ,,  ബാലാ,, അച്ചുതാ,,, അറിഞ്ഞില്ലെ  അഷറഫ് ഒരു ഹിന്ദുപെണ്ണിനെ ചതിച്ചെന്ന്.!!

>>> മൈക്ക് വാസു ഉച്ചത്തില്‍ വിളിച്ച് കൂവി   .. !!
>>> “ആഹാ.. എന്നാല്‍ അവനെ  വെറുതെ  വിടരുത്  വാ  പോയി നോക്കാം.

>>> എല്ലാവരും കൂടി അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി നടന്നു. വടിവാളും വെട്ടുകത്തിയും എടുക്കാന്‍ മറന്നില്ല.!!
>>> അവരുടെ പോക്ക് ശരിയല്ലല്ലോ.. നാസര്‍ എല്ലാം മാറി നിന്നു
>>> കാണുന്നുണ്ടായിരുന്നു.

>>> “ ഷുക്കൂറെ. വാപ്പുട്ടീ, ജബ്ബാറെ, അലവീ.  വാ നമുക്കും പോയി നോക്കാം..!!
>>> നാസറും ആളെ കൂട്ടി  അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി അവരും  നടന്നു. വെട്ടുകത്തിയും വടിവാളും എടുക്കാന്‍  അവരും മറന്നില്ല.!!

>>> ശിവന്‍‍കുട്ടി വന്ന ജീപ്പ് അഷറഫിന്‍റെ വീടിനുപുറത്ത് നില്‍ക്കുന്നു.
>>> അവര്‍ വീടിനകത്ത് അഷറഫുമായ് സംസാരിക്കുന്നു.

>>> “നിങ്ങള്‍ ആണ്‍കുട്ടികള്‍ ആണെങ്കില്‍ അഷറഫിനെ ഒന്ന് തൊട്ടാ അപ്പോള്‍ കാണാം ഞങ്ങള്‍ മുസ്ലീങ്ങള്‍ ആരാ എന്ന് .. നാസര്‍ വീമ്പിളക്കി.

>>> “ഒരു ഹിന്ദു പെണ്ണിനെ ചതിച്ച് അവന്‍ സുഖമായ് വാഴാമെന്ന് കരുതണ്ട അവന്‍റെ തല മണ്ണില്‍ കിടന്നുരുളും.

>>> ഗോവിന്ദനും ഒട്ടു പേടിയില്ല വീമ്പിളക്കാന്‍.

>>> “എന്നാല്‍ കാണെട്ടടാ നിങ്ങള്‍ ഹിന്ദുക്കളെ പവര്‍..

>>> പറഞ്ഞു തീരും മുന്‍പ്  വാപ്പുട്ടി പൊട്ടിച്ചു കേശവന്‍റെ മുഖത്ത് ഒന്ന്. പിന്നെ അവിടെ കൂട്ട തല്ല്  ആരുടെയോ എല്ലാം തലയില്‍ നിന്നും ഉടലില്‍ നിന്നുംരക്തം ഒലിച്ചിറങ്ങി.

>>> പുറത്തെ ലഹള കണ്ട് വീട്ടിനകത്തു നിന്നും ശിവന്‍കുട്ടിയും കൂടെ വന്നവരും ഇറങ്ങി വന്നു. കൂടെ അഷറഫും.

>>> “എന്താ  … എന്തിനാ  വഴക്ക്?

>>> അഷറഫും . ശിവന്‍കുട്ടിയും ഒരേ സ്വരത്തില്‍ ചോദിച്ചു.

>>> “നിങ്ങള്‍ ഇതില്‍ ഇടപെടണ്ട.. നിങ്ങളുടെ മകള്‍ ഒരു ഹിന്ദുകുട്ടിയെ ചതിച്ച് ഇവന്‍ ഇവിടെ ജീവിക്കണ്ട..

>>> ബാലനു മത ഭക്തി നിറഞ്ഞ് തുളുമ്പി.അഷറഫിനു നേരെ പാഞ്ഞടുത്തു.

>>> “ചതിച്ചെന്നോ  ആര് ആരെ ചതിച്ചു ? എന്താ  ഈ പറയുന്നതു ?

>>> അഷറഫിന് കാര്യം പിടി കിട്ടിയില്ല.

>>> “ നീ പേടിക്കെണ്ട അഷറഫ് ഇവര്‍ നിന്നെ ഒരു ചുക്കും ചെയ്യില്ല.. നീ എത്ര ഹിന്ദുപെണ്‍കുട്ടികളെ വേണമെങ്കിലും ചതിച്ചോ.. ഞങ്ങളുണ്ട് നിന്‍റെ കൂടെ..ഷുക്കൂര്‍ അഷറഫിനു ആത്മവീര്യം പകര്‍ന്നു.

>>> “ നിര്‍‍ത്തുന്നുണ്ടോ നിങ്ങള്‍ ..ഇവിടെ ആരും ആരേയും ചതിച്ചിട്ടില്ല . എന്‍റെ മോള്‍ ഗര്‍ഭിണിയാ  അതിനുത്തരവാദി ഇതാ ഈ നില്‍ക്കുന്ന അവളുടെ ഭര്‍ത്താവാ…

>>> ശിവന്‍കുട്ടി കൂടെ വന്ന തടിമാടന്മാരില്‍ ഒരാളെ ചൂണ്ടി കാണിച്ച് പറഞ്ഞു.

>>> “അപ്പോള്‍ പിന്നെ  നിങ്ങള്‍ അഷറഫിനെ അന്വേഷിച്ചത് എന്തിനാ ?

>>> തല്ല് നിറുത്തി അച്ചുതന്‍ സംശയം ചോദിച്ചു.

>>> “അവള്‍ക്ക് സിസേറിയനാ ഇന്ന്  ഒ നെഗറ്റീവ് രക്തം തേടി ഇറങ്ങിയതാ,, ഇവിടെ വായനശാലയില്‍ നിന്നാ അഷറഫിന്‍റെ രക്തം ഒ നെഗറ്റീവെന്നറിഞ്ഞത് ഇയാളെ കൊണ്ട് പോവാന്‍ വന്നതാ ഞങ്ങള്‍..

>>> ശിവന്‍കുട്ടി അഷറഫിന്‍റെ കയ്യും പിടിച്ച് ജീപ്പില്‍ കയറി.

>>> ഒലിച്ചിറങ്ങിയ രക്തം ഏത് ഗ്രൂപ്പ് എന്നറിയാത്ത ഹിന്ദുവും മുസ്ലീമും  അതുതുടച്ചു കൊണ്ട് രണ്ട് വഴിക്ക് പിരിഞ്ഞു പോയി . അടുത്ത പ്രശ്നം എവിടെ ഉണ്ടാക്കാം എന്ന് ചിന്തിച്ച്.